ബസ് കണ്ടക്ടറെ മർദിച്ചതും യാത്രക്കാരുമായി പോയിരുന്ന ബസിനെ മറ്റൊരു ബസ് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലുമായി 3 പേരെ തൃശൂർ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നമുണ്ടാക്കിയ ഇഷാൻ, കാർലോസ് എന്നീ ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരായ മിഥുൻ, ഡിബിൻ, നിഖിൽ എന്നിവരെയാണ് അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.. യാത്രക്കാർക്ക് അപകടം വരുത്തും വിധമാണ് സ്വകാര്യ ബസുകൾ പലതും നിരത്തുകളിൽ തലങ്ങും വിലങ്ങും പായുന്നത്. ജനങ്ങളുടെ ജീവന് ഒട്ടും വിലകല്പിക്കാതെയുള്ള ഈ മരണപ്പാച്ചിലിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.…
ചിറ്റിലപ്പിള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ ചിറ്റിലപ്പിള്ളി സ്വദേശികളായ കൈപ്പാങ്ങിൽ അനന്ത് ബാബു (18),ചൂതം പറമ്പിൽ ആൻമരിയ (15), ആറ്റുവളപ്പിൽ ആദർശ് (19), പേരാമംഗലം കൊളങ്ങര വീട്ടിൽ ദേവപ്രസാദ് (22), പോട്ടോർ സ്വദേശികളായ പാലപ്പിള്ളി മഠം വീട്ടിൽ മുരളി (50), പാലപ്പിള്ളി മഠം വീട്ടിൽ ഹരി നാരായണൻ (27), ചിറ്റിലപ്പിള്ളി സ്വദേശി മറുതുറ വീട്ടിൽ യദുകൃഷ്ണ (15), കുമരനെല്ലൂർ ചെട്ടിക്കുന്ന് വീട്ടിൽ വിഷ്ണു (27) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു അപകടം.
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു. നെയ്യാർ പുനരധിവാസ കേന്ദ്രത്തിലെ ദുർഗ എന്ന കടുവയെയാണ് എത്തിച്ചത്. 12 വയസുള്ള കടുവയെ വയനാട്ടിലെ ചിതലിയത്ത് നിന്ന് പിടികൂടിയത് 2017 ൽ. സുവോളജിക്കൽ പാർക്കിൽ രണ്ടുമാസം മുമ്പ് വൈഗ എന്ന കടവയെ എത്തിച്ചിരുന്നു. വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ദൃശ്യങ്ങൾ കാണാം👇 പരസ്യം
അത്താണിയിൽ ബാങ്ക് ജീവനക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തിയ യുവാവ് കസ്റ്റഡിയിൽ https://publicapp.co.in/video/sp_quv0qhiz93g8a?share=true
വടക്കാഞ്ചേരിയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി തൃശൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും ഉള്ള ബസ്സുകൾ രണ്ടു വഴിയിലൂടെ പോകുമ്പോൾ രണ്ടു ഭാഗത്തും ബസ്റ്റോപ്പ് ഇല്ലാത്തത് മൂലം ജനങ്ങൾ മഴയും വെയിലും കൊണ്ട് ബസ് കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഈ ദുസ്ഥിതിയെ സംബന്ധിച്ച് കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്തും ജിജി സാംസണും നിരവധി തവണ നഗരസഭ യോഗങ്ങളിൽ ബസ്റ്റോപ്പ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായില്ല. പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ അടിയന്…
ചിറ്റണ്ട താഴത്തെ പുരക്കൽ വീട്ടിൽ സുനിൽ മകൾ പ്രാർത്ഥന (15) ണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സഹോദരിമാർ സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് നാട്ടുകാരും വിവരമറിയിക്കുകയും വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാർത്ഥന പത്താം ക്ലാസ് വിജയിച്ച് പുനർ പഠനത്തിനായി കാത്തിരിക്കുകയാണ്. അമ്മ : ജിഷ സഹോദരങ്ങൾ:കീർത്തന,അർച്ചന .
Social Plugin