ചേലക്കര ക്വാറിയിലെ സ്ഫോടക വസ്തുക്കളാണ് വാഴക്കോട് എത്തിച്ചതെന്ന് പരുക്കേറ്റ ഒഡീഷക്കാരൻ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലം പരിശോധിച്ചു. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. നിർവീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
മുള്ളൂർക്കര വഴക്കോട് ക്വാറി സ്ഫോടനമുണ്ടായത് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയെന്ന് മൊഴി. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരിച്ച നൗഷാദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്വാറിയിൽ നിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കളായിരുന്നു ഇവിടെ എത്തിച്ചിരുന്നത്. ആറ് കിലോ ജലാറ്റിൻ സ്റ്റിക്കും വലിയ അളവിൽ ഡിറ്റണേറ്ററും ഉണ്ടായിരുന്നെന്നും പരിക്കേറ്റവർ മൊഴി നൽകി. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഇനി പുറത്ത് വരാനുണ്ട്.
സ്ഫോടനത്തിൽ 5 പേർക്ക് പരിക്ക് പറ്റുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്.
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
യോഗ, പ്രകൃതിചികിത്സക എന്നീ നിലകളിൽ 14 വർഷത്തെ പ്രവർത്തിപരിചയമുള്ള
ഡോ. അനീജ യുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും .
ബിഎൻവൈഎസ്, യോഗയിൽ എംഎസ്‌സി, പിജി ഡിപ്ലോമ ഇൻ സൈക്കോ ന്യൂറോബിക്സ്, ഡി അക്കു കൗൺസിലിംഗ്, ഹിപ്നോതെറാപ്പി, മുദ്രതെറാപ്പി.
ഓൺലൈൻ മുഖേന നടത്തുന്ന
• മുദ്ര തെറാപ്പി കോഴ്സുകൾ.
• യോഗ തെറാപ്പി സെഷനുകൾ.
• കൺസൾട്ടേഷൻ
• ഡയറ്റ് തെറാപ്പി
കൂടാതെ
• വന്ധ്യത
• ഡിപ്ലോമ ഇൻ അക്യുപങ്ചർ.
• ജീവിതശൈലി രോഗങ്ങൾ
• അമിതവണ്ണം
• സമ്മർദ്ദം നിയന്ത്രിക്കൽ
എന്നിവയ്ക്ക് പ്രത്യേക പരിചരണവും നൽകുന്നു.
for more details and contact number
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക .


0 അഭിപ്രായങ്ങള്‍